Saturday, October 20, 2012

അറുപതു മൈനസ്‌ മൂന്ന്


തല നരക്കുവതല്ലെന്റെ വൃദ്ധത്വം;
തല നരക്കാത്തതല്ലെന്റെ യുവത്വവും...

അതുകൊണ്ട്,

പാടുക മേഘമല്‍ഹാര്‍
സ്വരസ്ഥാനങ്ങളെ കല്‍പ്പിച്ച്
ജീവന്റെ സത്തയാം ഗാനത്തിന്‍,
കാലാന്തരങ്ങളെ കോര്‍ത്തിണക്കും,
ദൈവം കാതോര്‍ക്കും അപൂര്‍വ നാദത്തില്‍!....
വിശ്വം കിനിയുമ്പോള്‍...,
പുരോഹിതന്‍ മസില്‍ പിടിക്കാതിരുന്നെങ്കില്‍..;
തങ്ങളുടെ ഉള്ളിലെ അപരനായ ശത്രുവിനെ ദൈവമാക്കി എനിക്ക് ദാനം ചെയ്യാതിരുന്നെങ്കില്‍ !

ആശയാഭിപ്രായങ്ങളെ തമസ്ക്കരിക്കാന്‍ ശ്രമിക്കരുത്‌....;
എന്നുവച്ച് ആര്‍ക്കെതിരെയും എന്തും പുലമ്പാനുള്ള സ്വാതന്ത്ര്യത്തെ ആവിഷ്കാര സ്വാതന്ത്ര്യമായി കരുതുക വയ്യ .

നന്മ നേര്‍ന്ന എന്റെ ശിഷ്യര്‍ക്ക്‌,
സുഹൃത്തുക്കള്‍ക്ക്, ബന്ധുക്കള്‍ക്ക്‌- ...
ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി!
യാത്ര തുടരാം, ഇനിയും ഒന്നിച്ച്!

സ്നേഹപൂര്‍വ്വം,

അലക്സ്‌

Friday, September 28, 2012

Where do moral rules come from?


From God, say believers. 

From reason, some philosophers say. 
Seldom considered is a new source now being advocated by a few biologists: that of evolution.

(For the same reason why some crazy religious people get a lot of attention? )


There’s no question that religion can have some ugly moral and social consequences. It is argued that the homophobic and misogynist attitudes of many Evangelicals come directly out of their holy texts. So do the Islamic concepts of jihad and dhimmitude. So does the Jewish notion of favored bloodlines. So do Mormon and Scientologist recruiting practices. The Bible prescribes death penalty for 36 infractions, ranging from childhood disobedience to marital infidelity to witchcraft.  The Quran contains over a hundred verses sanctifying the slaughter of infidels in one context or another. 
There can be no question that not all ideologies are created equal. Religions differ in their history, teachings, priorities, and consequently how readily they are leveraged to justify oppression or violence. To consider this month’s most salient example- death penalty for blasphemy; it is natural that some religious people are likely to flare when testosterone gets ignited by blasphemous pictures. The 'Onion' (a newspaper founded in 1988 by the University of Wisconsin students and published weekly from New York) made this point clear with a cartoon depicting Jesus, Moses, Ganesh, and Buddha engaging in sex, beneath the caption, 'No One Murdered Because of This Image'. Though some members of the Jewish, Christian, Hindu, and Buddhist faiths were reportedly offended by the image, sources confirmed that upon seeing it, they simply shook their heads, rolled their eyes, and went on with their day. From the standpoint of humanity’s shared moral code, most people of faith are more restrained, humble, and compassionate than the writers, proponents and religious heads/ bishops of their sacred texts. And so will we be. Moral dumbfounding occurs when moral judgment fails to come up with a convincing explanation for what moral intuition has decided. 
Thanks. 

Sunday, July 22, 2012

Romanticized Violence


What have the angry men in Kannur and Chengannur common 

with the boys in America engaging in the act of murder?

Have they inherited a popular culture of vigilante rage?


One thing we know about gunman James Holmes is that he wanted a stage. Like the 2007 Virginia Tech massacre gunman Seiung-Hui Cho, who mailed videos of himself; or the 1999 Columbine gunmen, Eric Harris and Dylan Klebold, who meticulously recorded themselves prepping for the massacre; the Dark Knight gunman wanted to be seen. In killing others, he tried to secure for himself the image of a strong powerful man who could wreck havoc on the world. And this is exactly the role that Bane (acted by Tom Hardy), the anarchist villain in The Dark Knight Rises, plays as he bombs Gotham City and unleashes enraged prisoners on the rich. He and Wayne Enterprise executive Miranda Tate (played by Marion Cotillard) avenge those trapped in The Pit and forgotten by society. Already the Herald Sun reports that the Dark Knight gunman was dressed in armor and gas mask, like Bane.
What are we to make of this? Only someone whose self-identity is collapsing is driven to recreate themselves as a new character. It is the dark logic of the Batman films, whose title character begins as a boy who helplessly watches his parents murdered and transforms himself into a terrifying hero who punishes criminals. Is this not the archetypal plot in nearly every American superhero film and tragically, perversely the self-narrative of many gun-wielding mass murderers?
At a deeper, historical level, the superhero narratives are part of our national ideology in which self-creation through violence has always been celebrated. When immigrant Europeans chased the American dream, they did so with guns in their hands. Seizing the Frontier from Natives, they became citizens of a new nation built on stolen land by shooting enemies. Long after the Frontier was paved over, we kept the mythology. Whether it’s the nomadic gunslinger of the Hollywood Western, the renegade cops going rogue or pretty much every action hero, Americans have been raised on the archetypal plot of men recreating themselves through violence.
And this celebrated mythology, replayed every day in every cinema, every TV, in books and music is seductive and dangerous to what German professor Ines Geipel called the "Wounded Outsiders." In her book The Amok Complex, she analyzed five mass shootings in Europe and distilled from the gunmen a common character. They live in pricey towns, come from well-heeled families but are labeled outsiders due to their failure to achieve in the high pressure of class paranoia. In an interview on the German news site DW, she said that after being isolated they retreat into a fictional world. “Most of them have a strong affinity to theater and film,” Geipel said. “It is the desperate search for their own skin, for their own role in life.”
In the British paper theIndependent, Dr. Keith Ashcroft wrote how the path from low self-esteem is layered with resentment which becomes paranoia. The retreat from others into a shrinking world of rage and self-pity creates the conditions for more social isolation. A fast and powerful downward spiral begins that pulls the young men into fantasies of revenge. And finally there is some triggering event, loss of a lover or a job or a home that snaps him. “Their paranoia heightens the sense that the whole world is against them, which increases their anger,” he wrote “It is very immature to want a gun in order to have a sense of power and fulfillment. But it is a way of regaining control.”   
Add to this social isolation the possibility of chemical neural imbalance, a history of abuse or trauma and it is a toxic slush mixing in the mind of enraged young men. Finally, they stagger inside a blacklit life and see other rounded men on the movie screen, wearing masks and striking at the world. Virginia Tech gunman, Cho aptly detailed the arc of a disintegrating self image and its resurrection through violence. In his videos he declared, “You forced me into a corner and gave me only one option. You just loved to crucify me. You loved inducing cancer in my head, terror in my heart and ripping my soul all this time.”
Anyone who watched the recent Batman movies will hear an echo of his lament in the villains. Ra’s al Ghul of the League of Shadows wants to cure civilization of rot by burning it down. The Joker’s nihilism drives his war on Gotham City. And now Bane and Miranda Tate again want to destroy a world that already destroyed them.
In repeating this mythology of regenerative masculine violence, we are creating stages where troubled lonely men take their stand and act out our fantasy. It’s not that we have sick young men among us. It’s that we have inherited and actively recreate a culture that gives them a vocabulary of indiscriminate vigilante rage. No wonder when they speak they speak in bullets. Less wonder when they kill innocents like T.P. in Kannur and the boy Vishal in Christian College.

Saturday, June 23, 2012

Justice grieves...

I speak out on behalf of Tariq Aziz, a 16-year-old in Pakistan who was killed simply because he wanted to document the drone strikes. I speak out on behalf of Abdulrahman Al-Awlaki, a 16-year-old born in Denver, killed in Yemen just because his father was someone America didn't like. I speak out on behalf of the Constitution and the Rule of Law... 
Excuse me, Mr. Obama, past the first death anniversary of Osama Bin Laden, will you speak out about the innocents killed by the United States in the drone strikes? What about the hundreds of innocent people who were killed with drone strikes in the Philippines, in Yemen, in Somalia, in Pakistan? I speak out on behalf of those innocent victims. They deserve an apology from you, Mr. President. How many people are you willing to sacrifice? Why are you lying to the world and not saying how many innocents have been killed? Shame on you.

Sunday, June 10, 2012

shocking


Rates of sexual assault, alcohol abuse, and domestic violence are on the rise among U.S. troops.


U.S. Troops Average One Suicide a Day:

In 2011, suicide rates in the U.S. military reached a staggering level of one per day.
154 active-duty troops committed suicide in the first 155 days of the year, representing the fastest increase in troop suicides over the past decade.
According to the Associated Press and Pentagon statistics:
The 154 suicides for active-duty troops in the first 155 days of the year far outdistance the U.S. forces killed in action in Afghanistan — about 50 percent more.

The 2012 active-duty suicide total of 154 through June 3 compares to 130 in the same period last year, an 18 percent increase. And it’s more than the 136.2 suicides that the Pentagon had projected for this period based on the trend from 2001-11. This year’s January-May total is up 25 percent from two years ago, and it is 16 percent ahead of the pace for 2009, which ended with the highest yearly total thus far.

Suicide rates leveled off in 2010 and 2011. The reasons for the increase in suicides are unclear. Among explanations, studies have pointed to combat exposure, post-traumatic stress, misuse of prescription medications and personal financial problems. Army data suggests soldiers with multiple combat tours are at greater risk of committing suicide, although a substantial proportion of Army suicides are committed by soldiers who were never deployed.

Friday, May 25, 2012

Universal Suffrage raised to Universal Crimes

നിലനില്പിനും അധികാരത്തിനും വേണ്ടി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കൊലപാതകം നടത്തുന്നത് ആദ്യമല്ല. റഷ്യന്‍ കമ്മ്യുനിസ്സത്തിന്റെ സ്ഥാപക നേതാവ് വ്ലാഡിമീര്‍ ലെനിനെ അദ്ധേഹത്തിന്റെ രാഷ്ട്രീയ പിന്ഗാമി ജോസഫ്‌ സ്റ്റാലിന്‍ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നു എന്ന് പുതിയ കണ്ടെത്തല്‍. യൂനിവേര്‍സിടി ഓഫ് മേരിലാണ്ടിലെ സ്കൂള്‍ ഓഫ് മെഡിസിനു വേണ്ടി പഴയ റിക്കാര്‍ഡുകള്‍ പരിശോധിച്ച അമേരിക്കന്‍ ന്യുരോലജിസ്റ്റ് ഡോക്ടര്‍ ഹാരി വിന്റെര്‍സിന്റെയും റഷ്യന്‍ ചരിത്രകാരന്‍ ലെവ് ലൂരിയുടെതുമാണ് ഈ നിഗമനം. സിഫിലിസ് ആണ് ലെനിന്റെ മരണ കാരണമായി മുമ്പ് കരുതപ്പെട്ടിരുന്നത്. അവസാന കാലത്ത് ലെനിനും സ്റ്റാലിനും ശത്രുകള്‍ ആയിരുന്നതും സ്റ്റാലിനെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാന്‍ ലെനിന്‍ നിര്‍ദേശിച്ചതും എതിരാളികളെ വിഷം കൊടുത്തു കൊല്ലുന്ന രീതി സ്റ്റാലിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നതും പുതിയ നിഗമനത്തിന് വിശ്വാസ്യത നല്‍കുന്നു.

Saturday, May 12, 2012

To the sabha mandalam


വിശ്വാസികള്‍ക്ക് താഴെ കൊടുക്കുന്ന ലേഖനത്തിന് മറുപടി ലഭിക്കാന്‍ അവകാശമുണ്ട്‌. നമ്മുടെ 
കുഞ്ഞുങ്ങള്‍ പള്ളിയില്‍ നിന്നകലുന്നു എന്ന് വിലപിച്ചാല്‍ പോരാ, അവരുടെ ധീഷന്ഹക്ക്   ചേരുന്ന വിധത്തില്‍ വിശാസത്തെ വ്യഖാനിക്കാന്‍ നമുക്കാവണം.  വിശ്വാസങ്ങള്‍ക്ക് എതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ നമൂകു കഴിയണം.  മാര്‍ തോമ സഭയിലെ ഏതെങ്കിലും ഒരു മത പണ്ഡിതന്‍ ഇതിനു മറുപടി എഴുതുമോ? പി. എച്. ഡി. ഉള്ള തിയലോജ്യന്മ്മാരും  അവാര്‍ഡ്‌ ജേതാക്കളും അന്തര്‍ ദേശീയ നേതാക്കന്മാരും ഒക്കെ ഒത്തിരി ഉണ്ടെന്നാണല്ലോ അവകാശവാദം!

'ക്ഷുബ്ധസാഗരത്തിലെ ചെറുതോണിയാണ് എന്റെ വിശ്വാസം' എന്ന് ആരോ എഴുതിയതിനെ നിരാകരിക്കുന്നതാണ് റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ (Richard Dawkins) ദ് ഗോഡ് ഡെലൂഷന്‍ 
(The God Delusion) എന്ന കൃതി. കഴിഞ്ഞകൊല്ലം പ്രസിദ്ധീകരിച്ച ഏറ്റവും ശ്രദ്ധേയമായ ഈ ഗ്രന്ഥം, യാഥാസ്ഥിതികചിന്തകളെയും വിശ്വാസങ്ങളെയും കീറിപ്പറിച്ചെറിയുക മാത്രമല്ല ചെയ്യുന്നത്- ജീവിതത്തെ പുതിയതായി കാണാനും നമ്മെ പ്രേരിപ്പിക്കുന്നു. 


ഗ്രന്ഥത്തില്‍ പ്രതിപാദിക്കപ്പെടുന്ന അദ്ദേഹത്തിന്റെ നിഗമനങ്ങളോടു വിയോജിക്കാം. പക്ഷേ, ആ വാദങ്ങളെ നിരാകരിക്കാനാവില്ല. എന്തെന്നാല്‍ അദ്ദേഹം വാദമുഖങ്ങള്‍ കെട്ടിപ്പടുക്കുന്നത് ശാസ്ത്രസത്യത്തിലാണ്. ഈ ഗ്രന്ഥം വായിച്ച പരസഹസ്രം പേരെപ്പോലെ, ഈ ലേഖകനേയും സത്താപരമായ പ്രതിസന്ധിയിലാക്കിയത് സ്വകാര്യവിശ്വാസത്തിന്റെ നേര്‍ക്ക് അദ്ദേഹം ഉയര്‍ത്തിയ ചോദ്യങ്ങളാണ്. ലോകത്തെയും മനുഷ്യനെയും സൃഷ്ടിച്ചത് ഈശ്വരനാണെങ്കില്‍, ആ ഈശ്വരന്‍ എവിടെയെന്നല്ല അദ്ദേഹം ചോദിക്കുന്നത്; അദ്ദേഹത്തിന് എങ്ങനെ ഇതിനൊക്കെ സാധിക്കുന്നു എന്നും ചോദിക്കുന്നില്ല. മറിച്ച് അദ്ദേഹം എഴുതുന്നത് ഈശ്വരന്‍ എന്ന സങ്കല്പം മനുഷ്യജീവിതത്തില്‍ എങ്ങനെ ദുഃസ്വാധീനമായി എന്നാണ്. ഇതിന് അദ്ദേഹം നിരത്തുന്നത് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തില്‍ അധിഷ്ഠിതമായ നിഗമനങ്ങളും കണ്ടെത്തലുമാണ്. വിശദമായി അതൊക്കെ ചര്‍ച്ച ചെയ്യുന്ന ഡോക്കിന്‍സ് എഴുതുന്നു: 'ഈ പ്രപഞ്ചത്തിലെ എല്ലാ കണികകളുടെയും നിലനില്പിനെ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതില്‍ ഈശ്വരന്‍ നിരന്തരം വ്യാപൃതനായിരിക്കയാണെന്നു കരുതേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള ഒരു ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാന്‍ അതിഭീമമായ വിശദീകരണം ആവശ്യമാണ്. ഓരോ മനുഷ്യന്റെയും വികാരങ്ങളും പ്രവര്‍ത്തനങ്ങളും പ്രാര്‍ഥനകളുമായി വ്യാപരിച്ചു കഴിയുകയായിരിക്കണം ഈശ്വരന്‍.' തിയോളജിയനായ റിച്ചര്‍ഡ് സ്വിന്‍ബേണ്‍ അദ്ദേഹത്തിന്റെ ഗ്രന്ഥമായ ഈസ് ദേര്‍ എ ഗോഡ്? എന്ന കൃതിയില്‍ പ്രസ്താവിക്കുന്നതുപോലെ, കാന്‍സര്‍ പിടിപെടുമ്പോള്‍ ഒരാളെ രക്ഷിക്കുന്നതിനായി ഇടപെടാതിരിക്കാനും അദ്ദേഹത്തിന് തീരുമാനിക്കേണ്ടിവരുന്നു. അങ്ങനെയല്ലായിരുന്നുവെങ്കില്‍, ഒരാളെ കാന്‍സറില്‍നിന്നും രക്ഷിക്കാനുള്ള പ്രാര്‍ഥനകള്‍ക്ക് അദ്ദേഹം ചെവികൊടുത്തിരുന്നെങ്കില്‍, മനുഷ്യര്‍ക്ക് കാന്‍സര്‍ ഒരു പ്രശ്‌നമേ ആകുമായിരുന്നില്ല. 

'ഓണത്തുമ്പിയുടെ ചിറകും കഴുകന്റെ കണ്ണിലെ നിറവും'വരെ നിശ്ചയിക്കുന്ന മഹാനായ ആ ഡിസൈനര്‍ ആരാണ്? ബര്‍ട്രന്‍ഡ് റസ്സലിനെയാണ് അതിന്റെ ഉത്തരത്തിനായി ഡോക്കിന്‍സ് ഉദ്ധരിക്കുന്നത്. 'മരിച്ച് മുകളില്‍ ചെല്ലുമ്പോള്‍' എന്തുകൊണ്ട് തന്നില്‍ വിശ്വാസം അര്‍പ്പിച്ചില്ല എന്ന് ഈശ്വരന്‍ ചോദിച്ചാല്‍ അതിനു മറുപടിയായി 'വിശ്വസിക്കാന്‍ തക്ക തെളിവുണ്ടായിരുന്നില്ല  ദൈവമേ' എന്നു പറയുമായിരുന്നുവെന്ന് റസ്സല്‍ എഴുതിയിട്ടുണ്ട്. ഇതിനു സമാനമായ നിലപാടായിരുന്നു ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും. അദ്ദേഹം എഴുതി: 'ആത്മീയമായ ആഴത്തിലുള്ള അവിശ്വാസിയാണ് ഞാന്‍. ഇതൊരു പുതിയ തരത്തിലുള്ള മതമാണ്. പ്രകൃതിക്ക് ഒരു ഉദ്ദേശ്യമോ ലക്ഷ്യമോ ഉള്ളതായി ഞാന്‍ സൂചിപ്പിച്ചിട്ടില്ല. പ്രകൃതിയില്‍ ഞാന്‍ ദര്‍ശിക്കുന്നത് അതിന്റെ പ്രൗഢമായ ഘടനയാണ്. ആ കാഴ്ചപോലും അപര്യാപ്തമാണ്. ആ കാഴ്ച ചിന്തിക്കുന്ന ആരെയും വിനീതരാക്കുന്നു. മിസ്റ്റിസിസവുമായി യാതൊരു ബന്ധവുമില്ലാത്ത മതപരമായ ഒരു വികാരമാണിത്. വ്യക്തിഗതമായ ഈശ്വരന്‍ എന്ന ആശയം എനിക്ക് അന്യമാണ്.'

ഈശ്വരനില്‍ വിശ്വസിക്കാതെയും മതവിശ്വാസിയാകാതെയും സദാചാരനിരതവും സന്തുഷ്ടവുമായ ഒരു ജീവിതം എങ്ങനെ സാധ്യമാവുമെന്ന ഗ്രന്ഥകര്‍ത്താവിന്റെ ആലോചനയാണ് ഈ ഗ്രന്ഥത്തിന്റെ അടിത്തറ. ഒപ്പം ഡാര്‍വിനിസത്തിനെതിരെ യുദ്ധം നടത്തുന്ന ക്രിയേഷണിസ്റ്റുകളുടെ നിലപാടുകള്‍ യുക്തിവിരുദ്ധമാണെന്നു സ്ഥാപിക്കുന്നതിലും അദ്ദേഹം വിജയിച്ചിരിക്കുന്നു. ഉറക്കത്തില്‍ ദൈവം വന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇറാക്കിലേക്കു പട്ടാളത്തെ അയച്ചതെന്ന് ലജ്ജാലേശമില്ലാതെ പറഞ്ഞ ബുഷ് ജൂനിയറെപ്പോലുള്ള ഭരണാധികാരികള്‍ മനുഷ്യരാശിയുടെ ഭാവിഭാഗധേയനിര്‍ണയത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന വര്‍ത്തമാന പരിതാപാവസ്ഥയില്‍ ഡോക്കിന്‍സിന്റെ ഗ്രന്ഥത്തിനുള്ള ചരിത്രപരമായ പ്രാധാന്യം വളരെക്കൂടുതലാണ്. 'അത്യുന്നതങ്ങളിലുള്ള ഒരു ശക്തിയുടെ നിയന്ത്രണത്തിലാണ് മനുഷ്യരാശിയെന്ന വിഭ്രാന്തിയെന്നതില്‍നിന്നുള്ള മോചനമാണ്' ഡാര്‍വിനിസമെന്ന നിഗമനത്തെ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥകര്‍ത്താവ്, മതത്തിന്റെ ദുഃസ്വാധീനത്തെ ശാസ്ത്രീയമായി പ്രതിപാദിക്കുന്നു. അതിനായി പഴയ നിയമത്തില്‍ വിശദീകരിക്കുന്ന സംഭവങ്ങളും കഥകളും അദ്ദേഹം നിശിതമായി പരിശോധിക്കുന്നു. കെട്ടുകഥകളും അതിശയോക്തിയും അത്യുക്തിയും ഇടകലര്‍ന്നു നിര്‍മിക്കപ്പെട്ട സംഭവങ്ങളും തലമുറകളായി ക്രൈസ്തവമതവിശ്വാസികളുടെ യുക്തിചിന്തയെയും സത്യം തിരിച്ചറിയാനുള്ള വിവേചനത്തെയും എങ്ങനെ നശിപ്പിച്ചുവെന്നു കണ്ടെത്തുന്ന അദ്ദേഹം പുതിയ തലമുറയെ അത്തരം അപഥസഞ്ചാരത്തില്‍നിന്നും രക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നുണ്ട്. ഗ്രന്ഥത്തിലെ എട്ടും ഒന്‍പതും അധ്യായങ്ങള്‍ എല്ലാ അര്‍ഥത്തിലും സ്‌ഫോടനശക്തിയുള്ളതാണ്. 'മതവിശ്വാസത്തെ ആ നിലയ്ക്കുതന്നെ ആദരിക്കണമെന്ന തത്ത്വം നാം അംഗീകരിച്ചാല്‍ ഒസാമ ബിന്‍ ലാദന്റെയും ആത്മഹത്യാ ബോംബര്‍മാരുടെയും വിശ്വാസത്തെയും നാം ആദരിക്കണ'മെന്ന് എഴുതുന്ന അദ്ദേഹം പറയുന്നത് 'മിതവാദപരമായ മതപാഠങ്ങള്‍, അവ തീവ്രവാദപരമല്ലെന്നിരിക്കിലും, തീവ്രവാദത്തിനുള്ള ക്ഷണം നല്‍കുന്നവയാണെന്നാണ്. ചോദ്യം ചെയ്യാതെയുള്ള വിശ്വാസം സദ്ഗുണമായി ക്രൈസ്തവ-ഇസ്ലാം മതങ്ങള്‍ പ്രചരിപ്പിക്കുന്നു. നിങ്ങളുടെ വിശ്വാസം എന്താണെന്ന് നിങ്ങള്‍ തീരുമാനിക്കേണ്ടതില്ല. ആരെങ്കിലും ഒരാള്‍ ഇതാണ് തന്റെ വിശ്വാസമെന്നു പ്രഖ്യാപിക്കുമ്പോള്‍, സമൂഹം അതിനെ ചോദ്യംചെയ്യാതെ അംഗീകരിക്കുകയാണ് പതിവ്. അങ്ങനെ ചെയ്യുമ്പോഴാണ് അവിചാരിതമായി വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയും ലണ്ടനിലും മാദ്രീദിലും ബോംബിങ്ങും ഉണ്ടാകുന്നത്. അപ്പോള്‍ അതിനെ തള്ളിപ്പറയാന്‍ തുടങ്ങുന്നു.' വസ്തുനിഷ്ഠമായവിധം അതിനെയൊക്കെ എങ്ങനെ ന്യായീകരിക്കാനാവും എന്നാണ് ഗ്രന്ഥകര്‍ത്താവ് ചോദിക്കുന്നത്. 
(മതത്തിന്റെ അനാശാസ്യമായ സ്വാധീനം വിശദീകരിക്കവേ പ്രസിദ്ധ ചലച്ചിത്രകാരനായ ആല്‍ഫ്രഡ് ഹിച്ച്‌കോക്കുമായി ബന്ധപ്പെട്ട ഒരു സംഭവം ഗ്രന്ഥകര്‍ത്താവ് എഴുതുന്നു. സ്വിറ്റ്‌സര്‍ലന്റില്‍ ഒരു കാറില്‍ യാത്ര ചെയ്യവേ, പൊടുന്നനെ കാറിന്റെ ജാലകത്തിലൂടെ വിരല്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഹിച്ച്‌കോക്ക് പറഞ്ഞു: 'ഞാന്‍ ഇതേവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പേടിപ്പെടുത്തുന്നതാണ് ഈ കാഴ്ച.' ഒരു കുട്ടിയുടെ തോളില്‍ കൈവെച്ചുകൊണ്ട് ഒരു പുരോഹിതന്‍ സംസാരിച്ചു നില്‍ക്കുന്നതായിരുന്നു ആ കാഴ്ച. കാറിന്റെ ജാലകക്കണ്ണാടി താഴ്ത്തിയ ശേഷം ഹിച്ച്‌കോക്ക് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: 'ഓടിക്കോ കുഞ്ഞേ! ജീവന്‍ വേണമെങ്കില്‍ ഓടിക്കോ!')

ദൈവവും മതവും, ദൈവവും വിശ്വാസവും തുടങ്ങി മിക്കവാറും എല്ലാ കാര്യങ്ങളും
ദൃഷ്ടാന്തങ്ങള്‍ നിരത്തി പരിശോധിക്കുന്ന ഡോക്കിന്‍സ് പ്രദര്‍ശിപ്പിക്കുന്ന ചിന്താസ്വാതന്ത്ര്യം ആശ്ചര്യമുളവാക്കുന്നതാണ്. 
വിശ്രുത ബയോളജിസ്റ്റായ ഗ്രന്ഥകര്‍ത്താവിനെ വിവാദം നിഴല്‍പോലെ പിന്തുടരുന്നതായി അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കുമ്പോള്‍ തോന്നും. പരിണാമവാദത്തിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ വാദങ്ങളെയും നേരിടുന്ന അദ്ദേഹത്തിന്റെ വാദങ്ങളെയും   നിലപാടുകളെയും ബലപ്പെടുത്തുന്നത് ശാസ്ത്രവിശ്വാസമാണ്. 
ആ വിശ്വാസമാകട്ടെ, തെളിവുകളില്‍ ഉരച്ചെടുത്ത വജ്രങ്ങളാണ്. ഈ ഗ്രന്ഥത്തെപ്പറ്റി സവിസ്തരമായി എഴുതുകയല്ല ഇവിടെ ചെയ്യുന്നത്. അതിനെ തൊട്ടും തൊടാതെയുമുള്ള വെറും  ഒരു കുറിപ്പ്.